തുര്‍ക്കി മെഡിറ്ററേനിയന്‍ തീരത്ത് ശക്തമായ ഭൂകമ്പം, 5.8 തീവ്രത രേഖപ്പെടുത്തി ; 7 പേര്‍ക്ക് പരിക്ക്

{Representational Image}

അങ്കാറ: തുര്‍ക്കിയിലെ മെഡിറ്ററേനിയന്‍ തീരപ്രദേശമായ മര്‍മാരിസില്‍ 5.8 തീവ്രതയോടുകൂടിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സിയായ അഫാദ് അറിയിച്ചു. ഭയചകിതരായി വീടുകളില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഏഴ് പേര്‍ക്ക് ദുരന്തത്തിൽ പരിക്കുപറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

രാത്രി 2:17നാണ് ഭൂകമ്പത്തിന്റെ പ്രഭവം സമുദ്രത്തിനടിയിൽ രൂപപ്പെട്ടതെന്ന് എജന്‍സി വ്യക്തമാക്കി. ഗ്രീക്ക് ദ്വീപായ റോഡസ് ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇത് അനുഭവപ്പെട്ടതായും തുര്‍ക്കിയുടെ എന്‍ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനം ഉണ്ടായതിനെത്തുടർന്ന് 7 പേര്‍ കിടപ്പുമുറികളില്‍നിന്ന് കതകുകളിലൂടെയോ ബല്‍ക്കണികളിലൂടെയോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്ന് മര്‍മാരിസ് ഗവര്‍ണര്‍ ഇട്രിസ് അക്ബിയിക് ചാനലിനോട് പറഞ്ഞു. എന്നാല്‍ ഭീകരമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

തുര്‍ക്കി തുടർച്ചയായ ഭൂകമ്പങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ്.

2023ല്‍, 7.8 തീവ്രതയുള്ള ഒരു വലിയ ഭൂകമ്പം 53,000-ത്തിലധികം ആളുകളുടെ ജീവനെടുത്തതും, തെക്കിലെയും തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലായി 11 പ്രവിശ്യകളിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതുമായ ചരിത്രമുണ്ട്. അയല്‍ രാജ്യമായ സിറിയയിലെ വടക്കന്‍ പ്രദേശങ്ങളിലായുള്ള 6,000-ത്തിലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്.