ഇംഫാൾ: മണിപ്പൂരിൽ രണ്ട് നിരോധിത സംഘടനകളിൽ പെട്ട മൂന്ന് തീവ്രവാദികളെ സുരക്ഷാസേന പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ബിഷ്ണുപൂർ, കാക്ചിങ്, ഇംഫാൾ വെസ്റ്റ് ജില്ലകളിൽ വെള്ളിയാഴ്ച നടന്ന തിരച്ചിലുകൾക്കിടെയാണ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്.
നിരോധിത കാംഗ്ലൈപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (പീപ്പിൾസ് വാർ ഗ്രൂപ്പ്) സംഘടനയുടെ ഒരു സജീവ അംഗത്തെയാണ് ബിഷ്ണുപൂർ ജില്ലയിലെ വാങ്കൂ സമുഷാങ് പ്രദേശത്ത് നിന്നും പിടികൂടിയത്.
ഇയാൾ കുംബി പ്രദേശത്തെ സ്കൂളുകൾ, കോളേജുകൾ, കടകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും, ജനപ്രതിനിധികളുടെ കൈയ്യിൽ നിന്നും പണം ആവിശ്യപ്പെട്ടതായി പോലിസ് പറയുന്നു.
അതേ സംഘടനയുടെ മറ്റൊരു അംഗത്തെ കാക്ചിങ് ജില്ലയിലെ എലങ്കൻപോക്പി മയായി ലെയ്കൈ പ്രദേശത്ത് നിന്ന് പിടികൂടി, എന്ന് പോലീസ് പറഞ്ഞു.
നിരോധിത UPPK സംഘടനയിൽപ്പെട്ട ഒരാളെ ഇംഫാൾ വെസ്റ്റ് ജില്ലയിലെ ഖുംബോംഗ് ബസാർ പ്രദേശത്ത് നിന്ന് പിടികൂടി.
സുരക്ഷാസേന കുന്നും താഴ്വരയും ഒപ്പം നിരീക്ഷണം ആവശ്യമുള്ള പ്രദേശങ്ങളിലും തിരച്ചിലും, നിയന്ത്രണ പ്രവർത്തനങ്ങളും വ്യാപിപ്പിച്ചിട്ടുണ്ട്.
കാംഗ്പോക്പി ജില്ലയിലെ കോട്ട്സിം ഗ്രാമത്തിൽ നടന്ന തിരച്ചിലിനിടെ മൂന്ന് തോക്കുകളും എട്ട് മോർട്ടറുകളും മറ്റ് വസ്തുക്കളും വീണ്ടെടുത്തു, എന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച്ച തെങ്ങനൗപാൽ ജില്ലയിലെ യാങ്ഗൗബുങ് ഗ്രാമത്തിൽ വെച്ച് നാലോളം സ്ഫോടക വസ്തുക്കൾ (IEDs) കണ്ടെടുത്തു.
മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്താണ് സുരക്ഷാസേന തിരച്ചിൽ പ്രവർത്തനങ്ങൾ തുടർന്നിരിക്കുന്നത്.
മെയ് 2023 മുതൽ മണിപ്പൂരിൽ മെയ്തേയ്-കുക്കി, വംശങ്ങളില്പ്പെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിൽ 260-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചതിനു ശേഷം ഫെബ്രുവരി 13-ന് കേന്ദ്രം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.

